ഹൂതികൾക്കെതിരെ വീണ്ടും ആക്രമണം നടത്തി USഉം UKയും

യെമനിലെ എട്ട് ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് പെന്റഗൺ അറിയിച്ചു. ഓസ്‌ട്രേലിയ, ബഹ്‌റൈൻ, കാനഡ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ആക്രമണം നടത്തിയത്. ലോകത്തെ ഏറ്റവും മികച്ച വാണിജ്യ പാതയായ ചെങ്കടലില്‍ സ്വതന്ത്ര വ്യാപാരം ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് US പറഞ്ഞു.