മോശം കാലാവസ്ഥ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും അർജുനായുള്ള രക്ഷാദൗത്യം തുടരും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ഷിരൂരിലെ മോശം കാലാവസ്ഥ രക്ഷാദൗത്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനം തുടരുക തന്നെ ചെയ്യുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അർജുനെയും മറ്റ് രണ്ട് കർണാടക സ്വദേശികളെയും കണ്ടെത്താൻ എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്യുമെന്ന് ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമായത് നേവിയുടെ മുങ്ങൽ വിദഗ്ധർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ മുങ്ങൽ വിദഗ്ധർക്ക് ഡൈവ് ചെയ്യാൻ സഹായകരമാകുന്ന തരത്തിലുള്ള ഫ്ലോട്ടിങ് പെന്റൂണുകൾ ഗോവയിൽ നിന്ന് എത്തിക്കുമെന്ന് കർണാടക എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. അതേസമയം പുഴയ്ക്ക് അടിയിലെ ലോറിയിൽ നിന്ന് മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താൻ ആയിട്ടില്ലെന്ന് ഉത്തര കന്നട ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ വ്യക്തമാക്കി.
Related News
മൃതദേഹം അര്‍ജുന്റേത് തന്നെ; സ്ഥിരീകരിച്ച് DNA ഫലം
ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ ശരീരം തന്നെയെന്ന് DNA ഫലം. കണ്ടെടുത്ത ശരീരത്തിലെ DNAയും അര്‍ജുന്റെ സഹോദരന്റെ DNAയും തമ്മിലാണ് ഒത്തുനോക്കിയത്. സ്ഥിരീകരണം വന്നതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. ഇനി സാങ്കേതിക നടപടികള്‍ മാത്രമെ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭര്‍ത്താവ് ജിതിന് അറിയിച്ചു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ ആയതിനാലാണ് DNA പരിശോധന നടത്തി ഉറപ്പിച്ചത്.
അര്‍ജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ DNA താരതമ്യ പരിശോധന പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗത്തിന്റെ വീഴ്ചയാണ് സാമ്പിള്‍ ലാബിലേക്ക് എത്തിക്കുന്നത് വൈകാന്‍ കാരണമായതെന്നാണ് പറയുന്നത്. അര്‍ജുന്റെ സഹോദരന് അഭിജിത്തിന്റെ DNA സാമ്പിള്‍ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. രണ്ട് DNAയും ഒത്തുപോകുന്നുവെന്ന് വാക്കാല്‍ വിവരം ലഭിച്ചാല്‍ത്തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
അര്‍ജുന്റെ മൃതദേഹം DNA പരിശോധനയില്ലാതെ വിട്ടു നല്‍കുമെന്ന് കാര്‍വാര്‍ ജില്ലാ ഭരണകൂടം
DNA സാമ്പിള്‍ എടുത്തശേഷം അര്‍ജുന്റെ മൃതദേഹം വിട്ട് നല്‍കാനാണ് കാര്‍വാര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അര്ജുന് ലോറിയില്‍ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുന്നത്. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനില്‍ നിന്നും അര്‍ജുന്റെ മൃതദേഹം പുറത്തെടുത്തത്.
ഭൂമി കുംഭകോണക്കേസ്; സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്
മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പ് കേസില്‍ കര്‍ണാടകയിലെ പ്രത്യേക കോടതിയാണ് സിദ്ധരാമയ്യക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ലോകായുക്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ മൂന്ന് മാസത്തിനകം FIR രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഷിരൂര്‍ ദൗത്യം; അര്‍ജുന്റെ ലോറിയില്‍ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു
കര്‍ണാടകയിലെ ഷിരൂരില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറിയുടെ ക്യാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും. ഡിഎന്‍എ പരിശോധന നടത്തി മൃതദേഹം ഔദ്യോഗികമായി ആരുടേതാണെന്നു സ്ഥിരീകരിക്കും.
ഷിരൂര്‍ ദൗത്യം; അര്‍ജുന്റെ ലോറി കണ്ടെത്തി
കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്തി. ലോറി ഉടമ മനാഫ് ഇക്കാര്യം സ്ഥിരീകരിച്ചു. ലോറിയുടെ ക്യാബിനില്‍ ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇത് അര്‍ജുന്റേതാണെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്.
ഷിരൂര്‍ ദൗത്യം; അര്‍ജുനായി ഇന്നും തെരച്ചില്‍ തുടരും
കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും. അതേസമയം ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ശക്തമായ മഴ പെയ്താല്‍ ഡ്രഡ്ജിംഗ് താല്‍ക്കാലികമായി നിര്‍ത്തേണ്ടിവരും. ഇന്നലെയും റെഡ് അലര്‍ട്ടായിരുന്നെങ്കിലും രാവിലെ മാത്രമായിരുന്നു മഴ പെയ്തത്. ഞായറാഴ്ച വരെയാണ് ഡ്രഡ്ജിംഗ് കമ്പനിക്ക് കരാര്‍ നീട്ടി നല്‍കിയിരിക്കുന്നത്.
ഷിരൂര്‍ ദൗത്യം; പുഴയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ലെന്ന് കളക്ടര്‍
കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനടക്കം 3 പേര്‍ക്കായുള്ള തെരച്ചിലിനിടെ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം വന്നു. അസ്ഥി മനുഷ്യന്റേതല്ല പശുവിന്റേതെന്നാണ് മംഗളുരുവിലെ എഫ്എസ്എല് ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യന്റേതാണെന്ന നിലയില്‍ പ്രചാരണം നടക്കുന്നുണ്ടെന്നും ഇത്
തെറ്റാണെന്നും കളക്ടര്‍ വ്യക്തമാക്കി.
ഷിരൂര്‍ ദൗത്യം; പുഴയില്‍ നിന്ന് വീണ്ടും ലോറിയുടെ ഭാഗം കണ്ടെത്തി
കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനടക്കം 3 പേര്‍ക്കായുള്ള തെരച്ചിലില്‍ വീണ്ടും ലോറിയുടെ ഭാഗം കണ്ടെത്തി. ലോറിയുടെ 4 ടയറുകളോട് കൂടിയ പിന്‍ഭാഗമാണ് കണ്ടെത്തിയത്. നാവികസേന മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഒരു വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തിയിരുന്നു. ഇത് അര്‍ജുന്റെ വണ്ടിയുടെ ക്രാഷ് ഗാര്‍ഡാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.
ഷിരൂര്‍ ദൗത്യം; അര്‍ജുന്റെ ലോറിയുടെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി
കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനുള്‍പ്പെടെയുളളവര്‍ക്കായുളള തെരച്ചിലില്‍ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി. ഇത് അര്ജുന് ഓടിച്ച വണ്ടിയുടെ ക്രാഷ് ഗാര്‍ഡാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. നേരത്തെ പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. ഇതില്‍ കയര്‍ അര്ജുന് ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്റെ ഉടമ മനാഫ് പ്രതികരിച്ചിരുന്നു.