ആന്ധ്രാ ട്രെയിന്‍ അപകടത്തിന് കാരണം ലോക്കോ പൈലറ്റ് ഫോണില്‍ ക്രിക്കറ്റ് കണ്ടത്: റെയില്‍വേ മന്ത്രി
ആന്ധ്രാപ്രദേശില്‍ 14 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടത്തിന് കാരണം ട്രെയിനുകളിലൊന്നിന്റെ ലോക്കോ പൈലറ്റും കോ പൈലറ്റും ഫോണില്‍ ക്രിക്കറ്റ് കണ്ടതിനാലാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഒക്ടോബര്‍ 29 ന് ഹൗറ-ചെന്നൈ പാതയില്‍ ആന്ധ്രയിലെ കണ്ടകപള്ളിയില്‍ വച്ച് രായഗഡ പാസഞ്ചറും വിശാഖപട്ടണം പലാസ ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഈ രണ്ട് ജീവനക്കാരും മരണപ്പെട്ടിരുന്നു.
Related News
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ മൂന്ന് മാസത്തിനകം സര്‍വീസ് തുടങ്ങും: റെയില്‍വേ മന്ത്രി
കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായെന്നും നിരവധി പുതുമകളോടെയാണ് ട്രെയിൻ എത്തുന്നതെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബെംഗളൂരുവിലെ BEML ൽ എത്തിയ മന്ത്രി കോച്ചുകൾ അടക്കം സന്ദർശിച്ച് വിലയിരുത്തൽ നടത്തി. ഓരോ ബെര്‍ത്തിലും റീഡിങ് ലൈറ്റ്, ചാര്‍ജ് ചെയ്യുന്നതിനായി സോക്കറ്റ്, മൊബൈല്‍ വയ്ക്കാനും മാസിക വയ്ക്കാനുമുള്ള സൗകര്യം, സ്നാക് ടേബിള്‍ തുടങ്ങിയവ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. പരമാവധി 160 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ AC കംപാര്‍ട്ട്മെന്റുകളുള്‍പ്പടെ 16 കോച്ചുകളാണ് ഉണ്ടാവുക. പൂര്‍ണമായും യൂറോപ്യന്‍ നിലവാരത്തില്‍ തയാറാക്കുന്ന കോച്ചുകള്‍ മികച്ച യാത്രാനുഭവം നല്‍കുമെന്ന് കണ്‍സള്‍ട്ടന്റായ ഇസി എൻജിനിയറിങ് പറഞ്ഞു.
വരും വർഷങ്ങളിൽ ആയിരത്തിലധികം അമൃത് ഭാരത് ട്രെയിനുകൾ നിർമിക്കും: റെയിൽവേ മന്ത്രി
മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളവയാകും പുതുതായി നിർമിക്കുന്ന അമൃത് ഭാരത് ട്രെയിനുകളെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വന്ദേഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിവർഷം 700 കോടിയിലധികം ജനങ്ങളാണ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നതെന്ന് പറഞ്ഞ മന്ത്രി ട്രെയിൻ യാത്രാ നിരക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു.
ഒഡീഷയില്‍ BJP യുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അശ്വിനി വൈഷ്ണവ്
രണ്ടാം തവണയാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ നിന്ന് മത്സരിക്കുന്നത്. 2019 ല്‍ സംസ്ഥാനം ഭരിക്കുന്ന ബിജു ജനതാദളിന്റെ പിന്തുണയോടെയാണ് മന്ത്രി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 27 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
കേരളത്തിലെ റെയില്‍വേ വികസനത്തിനായി 2744 കോടി രൂപ അനുവദിച്ചു: അശ്വനി വൈഷ്ണവ്
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 92 മേല്‍പ്പാലങ്ങളും അണ്ടര്‍പാസുകളും നിര്‍മ്മിച്ചുവെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 35 സ്റ്റേഷനുകളെ നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വന്ദേഭാരത് സ്ലീപ്പറും വന്ദേ മെട്രോയും വൈകില്ലെന്നും മന്ത്രി അറിയിച്ചു.