സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും
ചലച്ചിത്ര പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 54-ാം സംസ്ഥാന ചലച്ചിത്ര പുരാസ്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപനം നടത്തുക. സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിർണയം പൂർത്തിയാക്കിയത്. പുരസ്കാര നിർണയത്തിന്റെ അവസാന റൗണ്ട് വരെ കടുത്ത മത്സരമാണ് നടന്നത്. ‘ആടുജീവിതം’, ‘കാതൽ’, ‘2018’, ‘ഉള്ളൊഴുക്ക്’ തുടങ്ങിയ സിനിമകളാണ് മികച്ച ചലച്ചിത്ര പുരസ്കാരത്തിന് മുൻനിരയിലുള്ളത്. മികച്ച നടനുള്ള പുരസ്കാരത്തിനാണ് കടുത്ത മത്സരം നടക്കുന്നത്. അതിജീവനത്തിന്റെ കഥ പറഞ്ഞ ആടുജീവിതത്തിലെ അഭിനയത്തിലൂടെ പൃഥ്വിരാജും കണ്ണൂര്‍ സ്ക്വാഡിലെയും കാതലിലെയും മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടിയും തമ്മിലാണ് കടുത്ത മത്സരം. ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഉർവശിയും പാർവതി തിരുവോത്തും തമ്മിൽ മികച്ച നടിക്കുള്ള പുരസ്കാരത്തിനായി കടുത്ത മത്സരമാണ്. ജിയോ ബേബി (കാതൽ), ബ്ലെസി (ആടുജീവിതം), ക്രിസ്റ്റോ ടോമി (ഉള്ളൊഴുക്ക്), ജൂഡ് ആന്റെണി ജോസഫ് (2018) തുടങ്ങിയവർ മികച്ച സംവിധായകനാകാൻ മത്സരിക്കുന്നു.
Related News
മികച്ച ചിത്രമായി കാതല്‍; മികച്ച നടന് പൃഥിരാജ്, ഉര്‍വശിയും ബീന ആര്. ചന്ദ്രനും മികച്ച നടി
മികച്ച നടിയായി ഉര്‍വശിയും ബീന ആര് ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉര്‍വശിക്ക് ഉള്ളൊഴുക്കിനും ബീനയ്ക്ക് തടവിനുമാണ് പുരസ്കാരം. മികച്ച ചിത്രമായി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രമായി ഇരട്ട. ബ്ലെസിയാണ് മികച്ച സംവിധായകന് (ആടുജീവിതം). മികച്ച കഥാകൃത്തിനുള്ള പുരസ്കാരം കാതലിന്റെ ആദര്‍ശ് സുകുമാരന്‍ സ്വന്തമാക്കി. മികച്ച സ്വഭാവ നടനായി വിജയരാഘവന് (പൂക്കാലം), മികച്ച സ്വഭാവനടിയായി ശ്രീഷ്മ ( പൊമ്പിളൈ ഒരുമൈ), മികച്ച തിരക്കഥാകൃത്തായി രോഹിത്(ഇരട്ട), മികച്ച ഛായാഗ്രാഹണം സുനില്‍ കെ. എസ് (ആടുജീവിതം) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക് ലഭിച്ചു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു
54ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. ജനപ്രിയ ചിത്രമായി പൃഥിരാജിന്റെ ആടുജീവിതം തിരഞ്ഞെടുത്തു. കൃഷ്ണന് (ജൈവം), കെ. ആര്. ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍) എന്നിവര്‍ക്ക് അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം. ഗഗനചാരിക്ക് പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്). മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റായി രഞ്ജിത്ത് അമ്പാടി (ആടുജീവിതം), മികച്ച പിന്നണിഗായകനായി വിദ്യാധരന് മാസ്റ്റര്‍, മികച്ച പിന്നണിഗായികയായി ആന്‍ ആമി, മികച്ച കലാസംവിധായകനായി മോഹന്‍ദാസ് (2018) എന്നിവരെയും തിരഞ്ഞെടുത്തു.Read More